രണ്ട്
നഗരങ്ങളിളെ ശീതീകരിച്ച രണ്ട് മുറികളിൾ രണ്ട് മനുഷ്യർ,
അവരിലൊരാൾ
ഒരു കവിത കുറിച്ചു
അവസാന
വരി എഴുതി മുഴുമിപ്പിക്കും മുൻപ്
രണ്ടാമത്തെയാൾ മധുരമായത് പാടാൻ തുടങ്ങി,
ഇടർച്ചകളൊന്നുമില്ലാതെ...
രണ്ട്
നഗരങ്ങൾക്കിടയിൽ പെട്ടെന്ന്
ഒരു ഇടനാഴി രൂപപ്പെടുകയും,
ആ പാട്ട് പ്രതിധ്വനിക്കുകയും
ചെയ്തു
ഒരു
പിയാനോ കട്ടിലിൽ നനുത്ത വിരലുകളമർന്ന്
അതൊരു പ്രണയഗാനമായി...
എഴുതിയവനും,
പാടിയവളും നഗര സീമകളെ
കീറിമുറിച്ച്
കടൽതീരത്തെത്തി
അവരുടെ
ആകാശങ്ങൾ എന്നും ഒന്നായിരുന്നല്ലോ എന്ന് വെറുതെയോർത്തു...