രണ്ട്
നഗരങ്ങളിളെ ശീതീകരിച്ച രണ്ട് മുറികളിൾ രണ്ട് മനുഷ്യർ,
അവരിലൊരാൾ
ഒരു കവിത കുറിച്ചു
അവസാന
വരി എഴുതി മുഴുമിപ്പിക്കും മുൻപ്
രണ്ടാമത്തെയാൾ മധുരമായത് പാടാൻ തുടങ്ങി,
ഇടർച്ചകളൊന്നുമില്ലാതെ...
രണ്ട്
നഗരങ്ങൾക്കിടയിൽ പെട്ടെന്ന്
ഒരു ഇടനാഴി രൂപപ്പെടുകയും,
ആ പാട്ട് പ്രതിധ്വനിക്കുകയും
ചെയ്തു
ഒരു
പിയാനോ കട്ടിലിൽ നനുത്ത വിരലുകളമർന്ന്
അതൊരു പ്രണയഗാനമായി...
എഴുതിയവനും,
പാടിയവളും നഗര സീമകളെ
കീറിമുറിച്ച്
കടൽതീരത്തെത്തി
അവരുടെ
ആകാശങ്ങൾ എന്നും ഒന്നായിരുന്നല്ലോ എന്ന് വെറുതെയോർത്തു...

നിങ്ങൾ ഇന്നും എന്റെ ഓര്‍മ്മയില്‍ ജീവിക്കുന്നു....
ReplyDeleteഈ സ്മാരക ശിലയെ സന്ദർശിക്കുന്നതിനും, ചില അടയാളങ്ങൾ ഇവിടെ ഉപേക്ഷിക്കുന്നതിനും നന്ദിയും സ്നേഹവും
Delete